Posted on Leave a comment

ചെറുതേനീച്ചയുംചെറുതല്ലാത്ത ചിലഅറിവുകളും

പോഷകങ്ങളുടെകലവറയാണ് ചെറുതേന്‍.അനവധി രോഗങ്ങള്‍ക്കും പ്രതിവിധി. പ്രകൃതിയുടെപാകംചെയ്യപ്പെടുന്ന ഭക്ഷണം;വരദാനം ഈതിരുമധുരം. ആരോഗ്യസംരക്ഷണത്തിനുംരോഗപ്രതിരോധത്തിനും അത്യുത്തമം. ചെറുതേനിന്‍റെഈഗുണങ്ങള്‍ഇന്നു മനുഷ്യസമൂഹംതിരിച്ചറിഞ്ഞിരിക്കുന്നു. ചെറുതേനിന്‍റെ ഉപഭോഗം ഇത്രയധികം വര്‍ദ്ധിച്ച കാലഘട്ടംഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോഎന്ന്സംശയമാണ്. എന്നാല്‍ ഉപഭോഗത്തിനനുസരിച്ച് ഉല്‍പാദനം ഉണ്ടാകുന്നില്ലഎന്നത്ചെറുതേനിന്‍റെവില വര്‍ദ്ധനവിന് വഴിതെളിച്ചു.
വിലയേറിയ ഈ ദ്രാവകസ്വര്‍ണ്ണത്തിന്‍റെവിശ്വാസതയ്ക്കുംഇന്ന്ഏറെ പ്രസക്തിയുണ്ട്. അത് പ്രതിസന്ധിയിലാകാതെകാത്തുസൂക്ഷിക്കേണ്ടത്ഓരോതേനീച്ച വളര്‍ത്തല്‍കാരന്‍റെയുംഉത്തരവാദിത്തവുംകടമയുമാണ്.ചെറുതേന്‍കൂട്ടില്‍നിന്നുള്ള പ്രതിവര്‍ഷതേനുല്‍പാദനം ശരാശരി 350-400 ഗ്രാം മാത്രമെഉള്ളുവെന്നത് തേന്‍ഒരു കിട്ടാകനിയായി മാറുവാന്‍ ഇടയാക്കി.
തേനിന്‍റെവര്‍ദ്ധിച്ചു വരുന്ന ഉപയോഗവുംസ്വീകാര്യതയുംവിപണിയില്‍ഇപ്പോള്‍ലഭിക്കുന്ന നല്ല വിലയുംചെറുതേനീച്ച വളര്‍ത്തലിലേക്ക് തിരിയാന്‍ ഏവരേയുംആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്.
മുഖ്യ നാണ്യവിളകള്‍ക്ക്അടുത്ത കാലത്തുണ്ടായവിലത്തകര്‍ച്ചയുംഉല്‍പ്പാദന ചാഞ്ചാട്ടവുംമറ്റ്ഇടവിളകളിലേക്കുംതേനീച്ച വളര്‍ത്തലിലേക്കും തിരിയാന്‍ പലര്‍ക്കും പ്രേരകമായി ഭവിച്ചു. മാത്രമല്ലചെറുതേനീച്ചവളര്‍ത്തല്‍ മാനസീകോല്ലാസത്തിന് ഉതകുന്ന മികച്ച ഒരുഹോബികൂടിയാണ്.
എന്നാല്‍ആവശ്യാനുസരണംഈച്ചയടക്കമുള്ളചെറുതേന്‍ കൂടുകള്‍ലഭ്യമല്ലഎന്നുള്ളതാണ്യാഥാര്‍ത്ഥ്യവും പ്രതിസന്ധിയും. ഈ പ്രശ്ന പരിഹാരത്തിന് ചുറ്റുവട്ടംഒന്ന്കണ്ണോടിക്കുന്നത്എന്തുകൊണ്ടുംഉചിതമായിരിക്കും.
അടുത്തിടെകണ്ണൂര്‍തളിപ്പറമ്പിനടുത്തുള്ള പൂമംഗലംയു.പി. സ്കൂളിലെസത്യനാരായണന്‍മാഷും കുട്ടികളും നടത്തിയ സാദ്ധ്യതാപഠനം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്രാമങ്ങളിലൂടെയുളള അന്വേഷണത്തില്‍വീടുകളുടെമീറ്റര്‍ബോക്സുകള്‍ക്കുള്ളില്‍കയറിക്കൂടികുടിപാര്‍ക്കുന്ന അനവധി ചെറുതേനീച്ച കൂടുകളെ കണ്ടെത്താന്‍ അവര്‍ക്കുകഴിഞ്ഞു. അവയില്‍ഏറെയുംകാണപ്പെട്ടത് ആറ്റുതീരത്തും പുഴവക്കത്തുംഉള്ള പുരയിടങ്ങളിലെവീടുകളിലാണെന്നുളളത്ഏറെകൗതുകംഉണര്‍ത്തുന്ന വസ്തുതയാണ്.
തളിപ്പറമ്പിനടുത്തുള്ള പ്രശസ്തമായറൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഗ്രാമവികസനസ്വയംതൊഴില്‍ പരിശീലന കേന്ദ്രം) നിന്ന്കേവലം രണ്ട് മാസങ്ങള്‍ക്കപ്പുറം ഈ ലേഖകന്‍റെഅടുത്തുനിന്നും പഠിച്ചിറങ്ങിയഏതാനും പേര്‍ മഴക്കാലത്തിന്‍റെ ഈ വിഷമഘട്ടത്തിലുംമീറ്റര്‍ബോക്സില്‍നിന്നും പിടിച്ചെടുത്ത ചെറുതേനീച്ച കോളനിളുടെഎണ്ണംഏറെയാണ്. അതില്‍തന്നെ ഇരിട്ടിആറളം ഫാമിനടുത്തുളളമാത്യു മാത്രംകണ്ടെത്തിശേഖരിച്ചത് 40-തിലധികംചെറുതേനീച്ച കൂടുകളാണ്. മീറ്റര്‍റീഡിങ്ങിനു പോകുന്ന ലൈന്‍മാന്‍മാരുടെ സഹായത്തോടെയാണ്ഇദ്ദേഹം ഈച്ച കൂടുകള്‍കണ്ടെത്തുന്നതുംശേഖരിക്കുന്നതും.
മീറ്റര്‍ബോക്സില്‍ നിന്നുംകൂടുകളിലേക്ക്തേനീച്ചകളെമാറ്റിഎടുക്കേണ്ടത് എങ്ങനെ എന്ന്ഒന്ന്വിശദീകരിക്കാം. ഏകദേശം 2000 സ്ക്വയര്‍സെ.മീറ്ററിനടുത്ത്ഉള്‍വ്യാസംവരുന്ന മരംകൊണ്ടോ, പി.വി.സി.പൈപ്പ്കൊണ്ടോ നിര്‍മ്മിച്ച കൂടുകള്‍ഇതിനു വേണ്ടി ഉപയോഗിക്കാം. കൂട്ഏതായാലുംഅതിന്‍റെഉള്‍വശം തേന്‍മെഴുക് /തേനീച്ചപ്പശവെയിലത്ത്വെച്ച്ഉരുക്കിഒന്ന് പോളിഷ്ചെയ്യുന്നത്ഉത്തമമാണ്. കൂടിന് അരയിഞ്ചില്‍കവിയാത്ത ഒരു പ്രവേശന ദ്വാരമിട്ട്അതിന് മീതെ തേന്‍മെഴുകുകൊണ്ട് ഒരുവളയംഉണ്ടാക്കിഒട്ടിച്ച്ചേര്‍ത്ത്കൂട്ഒരുക്കാം.
കരുതേണ്ട മുന്‍കരുതലുകളും ഉപകരണങ്ങളും
ശല്യക്കാരായചെറുതേനീച്ചകളുടെകടിയില്‍നിന്നുംരക്ഷനേടാന്‍ മുഖാവരണി (ഢലശഹ),കൂടു തുറക്കാന്‍ ഉപയോഗിക്കേണ്ട സ്ക്രൂഡ്രൈവറുംകത്തിയുംസ്പൂണുംമുതലായവഎടുക്കുക. ഇവ മുന്‍ഭാമൊഴിച്ച് ഇന്‍സുലേഷന്‍ ടേപ്പ്ചുറ്റിസുരക്ഷിതമാക്കുക.
പ്ലാസ്റ്റിക്കിന്‍റെ കാലികുപ്പി, വായുസഞ്ചാരത്തിന് ചുവടുഭാഗംമുറിച്ചുമാറ്റി, കട്ടിയുളളകോട്ടണ്‍ തുണികൊണ്ട്അടച്ച്റബ്ബര്‍ ബാന്‍ഡ് ഇട്ട്മുറുക്കുക. കുപ്പിയുടെചുറ്റുംകോട്ടണ്‍ തുണികൊണ്ട്ചുറ്റണം. ഉളളിലേക്കുളള പ്രകാശവുംചൂടും നിയന്ത്രിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്രണ്ടെണ്ണംഎടുക്കുക.
തേന്‍ ശേഖരിക്കാന്‍ സ്റ്റീല്‍ പാത്രം, കൂടു തുറക്കുമ്പോള്‍തേനീച്ച കുഞ്ഞുങ്ങള്‍വീണ് നഷ്ടപ്പെടാതിരിക്കുന്നതിന് നിലത്തു വിരിക്കാന്‍ഒരുപ്ലാസ്റ്റിക്ക്ഷീറ്റ്, കയറുപോലെ നന്നായി പിരിച്ച ഒരുകോട്ടണ്‍ തുണിക്കഷ്ണം. ഇത്രയും ധാരാളം.
മെയിന്‍സ്വിച്ചുംമീറ്ററുംസ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിനുളളില്‍കയറിക്കൂടിയിരിക്കുന്ന തേനീച്ചക്കൂട്ടത്തെ പിടിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഒരുഇലക്ട്രീഷ്യന്‍റെയോ ലൈന്‍മാനിന്‍റെയോസഹായത്തോടെചെയ്യുന്നതാണ്ഉത്തമം.
കൂടുതുറക്കുന്നതിനു മുമ്പെഎടുക്കുന്ന ആളുംസഹായിയുംമുഖാവരണി ധരിക്കണം. ശേഷം, കൂട്ടില്‍നിന്ന്തേനീച്ചകള്‍കയറിഇറങ്ങുന്നകുഴല്‍സാവധാനം അടര്‍ത്തിതയ്യാറാക്കിവച്ചിരിക്കുന്നകൂടിന്‍റെമെഴുക്വളയത്തില്‍ ശ്രദ്ധാപൂര്‍വ്വംഒട്ടിച്ചുചേര്‍ക്കണം.
മീറ്റര്‍ബോക്സില്‍ പ്രവേശനക്കുഴല്‍മുറിച്ചുമാറ്റിയസ്ഥലത്ത്ഒരുമെഴുക്റിംഗ്ഒട്ടിക്കണം. നേരത്തെ തയ്യാറാക്കിയ പ്ലാസ്റ്റിക് കുപ്പിയുടെഅടപ്പ്തുറന്ന്, വായഅതിലേക്ക്ചേര്‍ത്തുവെച്ച്കൂട്ടില്‍ചെറുതായിതട്ടിഈച്ചകളെ പ്രകോപിപ്പിച്ചു പുറത്തുചാടിക്കുക.പുറത്തേക്കുചാടുന്ന ഈച്ചകള്‍കുപ്പികളിലേക്ക്ആകും. ശല്ല്യക്കാരായഈച്ചകള്‍ഏറെകുറെയുംകുപ്പിക്കുളളില്‍ആയിക്കഴിഞ്ഞാല്‍കുപ്പിഅടച്ച്ചൂട്കുറഞ്ഞ ഇടം നോക്കിമാറ്റിവയ്ക്കണം.
ശേഷംകൂടുതുറന്ന് ശ്രദ്ധാപൂര്‍വ്വം പിഞ്ച്ഈച്ചകളെയുംറാണിയേയും പരിക്കേല്‍ക്കാതെമുട്ടകളോടുകൂടിഅടര്‍ത്തിയെടുത്ത്കൊണ്ടുവന്നിരിക്കുന്നപെട്ടിയില്‍വയ്ക്കുക.കുറച്ചുതേനും (കട്ടയുടയാതെ) പൂമ്പൊടിയും ഒപ്പംവയ്ക്കണം.
കത്തിയുംസ്പൂണും ഉപയോഗിച്ച് തേന്‍ഗോളങ്ങള്‍ പരമാവധി പൊട്ടിഒഴുകാതെസ്റ്റീല്‍ പാത്രത്തില്‍ശേഖരിക്കണം. ശേഷംകൂട്അടച്ച് ഈച്ച ഇരുന്നിരുന്ന കൂടിനു സമീപം ഉറുമ്പുകള്‍ കയറാതെകെട്ടിത്തൂക്കിഇടുകയോ, സ്റ്റാന്‍ഡില്‍വയ്ക്കുകയോ ചെയ്യാം. ഏതാനും സമയത്തിനുള്ളില്‍തേനീച്ചകള്‍ പുതിയകൂട്ടിലേക്ക് കയറാന്‍ തുടങ്ങും. എങ്കിലും പുറത്തുപോയിവന്നുകൊണ്ടിരുന്ന ഈച്ചകളുംകൂടുപൊളിച്ചപ്പോള്‍വെളിയില്‍ചാടിയഏറെഈച്ചകളും പഴയകൂടിന്‍റെസ്ഥലത്തു പറ്റിച്ചേരാന്‍തിടുക്കം കൂട്ടിക്കൊണ്ടിരിക്കും.
ഈ സമയം നേരത്തെ കരുതിയിരുന്ന ഒരുകോട്ടണ്‍ തിരിഒന്നുകത്തിച്ച്കനല്‍ തട്ടിക്കളഞ്ഞ്നേരിയ പുകയേല്‍പ്പിച്ച്ഈച്ചകളെഅകറ്റിപഴയകൂട്തുണിശീലകൊണ്ടോ പേപ്പര്‍ കൊണ്ടോമറച്ചുവയ്ക്കുക.
അല്‍പ്പസമയത്തിനുളളില്‍തന്നെ മുട്ടയുംറാണിയേയുംവച്ചിരിക്കുന്ന നമ്മുടെ പുതിയകൂട്ടിലേക്ക്തിടുക്കത്തില്‍ഈച്ചകള്‍ പറന്നുകയറുന്നത്കാണാം. ഈ സമയംകുപ്പിക്കുളളിലെഈച്ചകളെകൂട്ടില്‍വെച്ച്സ്വതന്ത്രമായിതുറന്നുവിട്ട്അവിടെ നിന്ന് ഉടന്‍ മാറി നില്‍ക്കുക.
വൈകുന്നേരംഈച്ചകള്‍കൂടിനുളളില്‍കയറി കഴിയുമ്പോള്‍സൗകര്യപ്രദമായസ്ഥലത്തേക്ക് എടുത്തുകൊണ്ട് പോകാം.

പി.ടി.തമ്പി, മധുശ്രീ ബീ ഫാം
അരങ്ങം, ആലക്കോട്
കണ്ണൂര്‍, ഫോണ്‍. 9400455120

Posted on Leave a comment

തേനീച്ചക്കൂട്, ജൈവപ്രതിരോധത്തിന് ചിരട്ടക്കപ്പ് ; നിര്‍മ്മാണത്തിന് സൂത്രവിദ്യ

തുരുമ്പിക്കാത്തമികവുറ്റതേനീച്ച സ്റ്റാന്‍ഡുകള്‍ٹയഥേഷ്ടംഅഴിച്ച്മാറ്റാവുന്നതുംകൂട്ടിയോജിപ്പിക്കാവുന്നതുംٹശത്രുകീട പ്രതിരോധത്തിന് സ്റ്റാന്‍ഡില്‍ ചിരട്ടക്കപ്പും ഷെയ്ഡും. ഏറെ മനോഹരം,ഗുണപ്രദം. ഏതൊരുതേനീച്ച വളര്‍ത്തുകാരനും ഈ സ്റ്റാന്‍ഡ് കാണുമ്പോള്‍ മനസ്സില്‍സ്വയം പറയാതിരിക്കാനാവില്ല. കാരണംമരക്കാലുകളില്‍ഉറപ്പിച്ചിരിക്കുന്ന തേന്‍കൂടുകളില്‍ നിന്ന് നേരിടുന്ന തിക്താനുഭവങ്ങളുംകഷ്ടനഷ്ടങ്ങളും അനുഭവിച്ചവര്‍ക്കുമാത്രമെഅതറിയൂ.
കൈയ്യെത്തും ദൂരത്ത്മികച്ച ജൈവപ്രതിരോധം തീര്‍ക്കാവുന്ന ഈച്ചപ്പെട്ടിക്കാലുകള്‍ഓരോതേനീച്ച കര്‍ഷകന്‍റെയുംസ്വപ്നമാണ്. മനസ്സില്‍തേടി നടന്നത്ഇപ്പോള്‍കണ്ടെത്തിയെന്ന ഒരുതോന്നല്‍. പ്രതീക്ഷകള്‍ക്ക്ചിറക്മുളയ്ക്കുകയായി. ഋളിതവുംചിലവുകുറഞ്ഞതും. കേവലംരണ്ട്ഉറുപ്പികയ്ക്ക്വാങ്ങാവുന്ന ഒരു പ്ലാസ്റ്റിക് ചിരട്ട. അതിന്‍റെമൂട്/ചുവട്ഉള്ളില്‍ നിന്ന്മുകളറ്റത്തേക്ക് അല്പംവളച്ച് മദ്ധ്യത്തില്‍ഒരുദ്വാരം. കാലില്‍ഇറക്കിവയ്ക്കാവുന്ന പാകത്തിന് അത്രയേവേണ്ടൂ. കാര്യം നിസ്സാരം.ചിലര്‍മനസ്സില്‍ പറഞ്ഞുറപ്പിച്ച് പോകുന്ന വഴിതന്നെ.പ്ലാസ്റ്റിക് ചിരട്ടകളുംവാങ്ങിവീട്ടില്‍എത്തിയപാടെകപ്പ് നിര്‍മ്മിക്കാന്‍ആരംഭിക്കും. ആദ്യംകപ്പ്, സ്റ്റാന്‍ഡ് പിന്നെയാവാം. അപ്പോഴല്ലെ പുകില്. ഷെയ്പ്പ്ഒക്കുന്നില്ല,ചിരട്ടകളത്രയും പൊട്ടിപ്പോകുന്നു. ഹോളുകള്‍വേണ്ടപോലെ ഇടാന്‍ കഴിയുന്നില്ല. അപ്പോള്‍ഫോണ്‍ നമ്പര്‍ തപ്പിയെടുക്കുന്നു. ഉടന്‍ വിളിവരികയായി.ഹലോ തമ്പിച്ചായാ,ഞാനും ചിരട്ടക്കപ്പ് നിര്‍മ്മിച്ചോട്ടെ, വിരോധം ഒന്നുംഇല്ലല്ലോ? ഇല്ല സുഹൃത്തേ, നല്ല കാര്യംٹ…അല്ലാതെന്താٹ
അതാവരുന്നുഅടുത്ത ചോദ്യം.കപ്പ് നിര്‍മാണത്തിന് മോള്‍ഡ്/അച്ച്വല്ലതുംവേണ്ടതുണ്ടോ?
പിന്നെ ചോദ്യങ്ങളുടെശരവര്‍ഷം. മോള്‍ഡ്എവിടെ വാങ്ങാന്‍കിട്ടും. എത്ര ചിലവ്വരുംٹ പിന്നെ നിര്‍മ്മാണം..എളുപ്പമാണോٹസ്വയം ചെയ്യാന്‍ആകുമോ…പരിശീലനംലഭ്യമാണോ..ഇത്യാദികള്‍.
മറ്റുചിലര്‍ക്കാവട്ടെ അപ്പോള്‍തന്നെനിര്‍മ്മാണരഹസ്യംഅറിയണം. നിര്‍മ്മാണത്തിനുള്ളഅച്ച്ഒന്നുകാണണം. ഒരുജിഞ്ജാസ! ഒരുകൗതുകം അത്ര തന്നെ!
കാണുമ്പോള്‍ ഇത്രയേഉള്ളൂഎന്നൊരുതോന്നലിനും സാധ്യതഏറെയാണ്. നിര്‍മിക്കാന്‍ഒന്നു ശ്രമിക്കുകതന്നെ.ഇതിന്‍റെ നിര്‍മ്മാണത്തിന് 6ഇഞ്ച്ചതുരംഉള്ളഒരുമരപ്പലകമതിയാകും.പലകയുടെഅടിവശത്ത്രണ്ടരികിലുംഓരോ പടിതറയ്ക്കുക.അടുക്കളയിലെകുരണ്ടിമാതിരി.ശേഷം പലകയില്‍ നാലഞ്ച്സുഷിരങ്ങള്‍ഇടുക. 4 ഇഞ്ച് പി.വി.സിപൈപ്പ് ഒന്നരവീതിയില്‍വട്ടംമുറിച്ചെടുക്കുകഒരെണ്ണം. ഓവല്‍ആകൃതിയുള്ള മദ്ധ്യത്തില്‍മൂന്ന്ഇഞ്ച്വ്യാസംവരുന്ന സ്റ്റീല്‍ പാത്രംഒന്ന്, അഥവാ പാത്രംതരപ്പെട്ടില്ലെങ്കില്‍മൂന്ന്ഇഞ്ച്പി.വി.സി എന്‍ഡ് ക്യാപ്പ് ഉപയോഗിക്കാം. ഇനി ഗ്യാസ്സ്റ്റൗവില്‍തീ പൂട്ടിവളരെകുറച്ച്ഇടുക. റബ്ബര്‍പാല്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന 600ാഹ-ന്‍റെ പ്ലാസ്റ്റിക് ചിരട്ട.
ഇതിന്‍റെചുവടുവശംഉരുകാതെചെറുതീയില്‍വാട്ടിയെടുക്കുക. മുന്‍നിര്‍മ്മിച്ച പലകയുടെമുകളില്‍റിംഗ്വെച്ച്(4ഃ1.5)വെച്ച്ചിരട്ട അതിന് മുകളില്‍കമഴ്ത്തിസ്റ്റീല്‍ പാത്രത്തിന്‍റെചുവടുകൊണ്ട്അമര്‍ത്തിരണ്ടുമൂന്ന്തവണവട്ടംതിരിക്കുക.ചിരട്ടയുടെ പുറംവശംഅമര്‍ന്ന് പലകയില്‍തട്ടും. മോള്‍ഡിങ് പൂര്‍ത്തിയായി. ഇനി പിവിസികാലില്‍ഇറക്കാന്‍പാകത്തിന് ചിരട്ടയില്‍ദ്വാരംഇടണം. അതിനുമുണ്ട്എളുപ്പവഴി. പട്ടികയുടെവലിപ്പമുളള മരഉരുപ്പടി 6 ഇഞ്ച് നീളത്തില്‍മുറിച്ചെടുക്കുക. കൈ പിടിക്കുവാന്‍ പാകത്തിന് ഒന്ന്ചെത്തിഒരുക്കിയാല്‍ നന്നായി. പട്ടികയുടെ നേര്‍രേഖയില്‍കുടനീക്കിയ രണ്ട് ഇരുമ്പാണികള്‍ ഉറപ്പിക്കുക. പിവിസിയുടെഡയമീറ്റര്‍അളന്ന് പകുതി കണ്ട് അതില്‍നിന്ന്ഒരുമില്ലിമീറ്റര്‍കുറച്ച്വേണംആണി ഉറപ്പിക്കാന്‍ആണികളെ കോമ്പസ് എന്ന പോലെമൂര്‍ച്ച ആക്കുക.ഇത്മോള്‍ഡ്ചെയ്തെടുത്ത്ചിരട്ടയുടെ മദ്ധ്യഭാഗംതുളച്ച്വട്ടംതിരിച്ച്ചിരട്ട മുറിച്ചെടുത്താല്‍ദ്വാരംറെഡിയായി.ഇത്പിവിസികാലില്‍ഇറക്കിവെച്ചാല്‍മുറുകിയിരുന്നുകൊള്ളും.ഇതില്‍കരിഓയില്‍ഡീസല്‍ചേര്‍ത്ത് നേര്‍പ്പിച്ച്ലായനി കുറച്ച്ഒഴിച്ചുവെക്കുക.സ്റ്റാന്‍റുവഴികയറുന്ന ശത്രുകീടങ്ങളെതടയുവാന്‍ ഒന്നാന്തരം പ്രതിരോധമായി. ശേഷംചിരട്ടകപ്പിന് ഒരിഞ്ച്മുകളിലായികറുത്ത തെര്‍മോകോള്‍മൂന്നിഞ്ച്അര്‍ദ്ധവ്യാസത്തില്‍മുറിച്ചെടുത്ത് നടുവില്‍ഒരുഹോളെടുത്ത്ഷെയ്ഡായിഇറക്കിവെക്കുക.ഇതിന് മുകളില്‍ഒരു പ്ളാസ്റ്റിക്ഷീറ്റുംമൂന്നരയിഞ്ച്അര്‍ദ്ധവ്യാസത്തില്‍മുറിച്ചെടുത്ത്മേല്‍പറഞ്ഞതുപോലെദ്വാരമിട്ട്ഇറക്കിവെക്കുക. തേനീച്ചകള്‍ലായനിയില്‍വീഴാതിരിക്കാനും മഴവെള്ളംഊര്‍ന്ന്ലായനിയില്‍വീഴാതിരിക്കാനും വേണ്ടിയാണിത്. 1.5ഇഞ്ച് പിവിസികാലില്‍ ഈ ഷെയ്ഡുകള്‍ ഉറപ്പിക്കുമ്പോള്‍ എടുക്കേണ്ട ദ്വാരം 1.25 ഇഞ്ച് ആയിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പോയകാലങ്ങളില്‍ശവംതീനി ഉറുമ്പുകളും ചിതലുകളുംതിന്നുതീര്‍ത്ത തേനീച്ച കോളനികളെയുംകൂടുകളെയുംസ്മരിച്ചുകൊണ്ടുംവിസ്മരിച്ചുകൊണ്ടുംഅടുത്ത ലക്കങ്ങളിലൂടെവീണ്ടുംസംസാരിക്കാം.

പി.ടി.തമ്പി, മധുശ്രീ ബീ ഫാം
അരങ്ങം, ആലക്കോട്
കണ്ണൂര്‍, ഫോണ്‍. 9400455120

Posted on Leave a comment

Bee Keepers Dairy Mobile Application for Bee keepers

തേനീച്ച കർഷകർക്ക് ഒരു മൊബൈൽ ആപ്പ്

തേനീച്ച കർഷകർക്കായി ഇന്ത്യയിൽ ആദ്യമായി കണ്ണൂർ ആലക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മധുശ്രീ ഹണി ഫാം
ഒരുക്കിയിരിക്കുന്ന മൊബെൽ ആപ്പ് Bee keepers Dairy എന്ന് സെർച്ച് ചെയ്താൽ Google Play Storeൽ നിന്നും download ചെയ്ത് ഉപയോഗിക്കാനാവും

download ചെയ്യേണ്ട Link താഴെ കൊടുക്കുന്നു .

https://play.google.com/store/apps/details?id=com.bee.keepers

വൻതേനീച്ച , ചെറുതേനീച്ച
ഇറ്റാലിയൻ തേനീച്ച തുടങ്ങിയ ഇനങ്ങളുടെ സമായസമ’യ പരിചരണം തേനീച്ചക്കൂടുകളുടെ എണ്ണം വിഭജനം വർഷാവർഷം കിട്ടുന്ന തേനീൻ്റെ ആളവ് , തേനീച്ച കൃഷിയിലെ വരവ് ചിലവ് കണക്കുകൾ തുടങ്ങി തേനീച്ച കർഷകർക്ക് വേണ്ട എല്ലാ വിധ കാര്യങ്ങളും ഈ ആപ്പിൽ രേഖപ്പെടുത്താനാവും അവയുടെ റിപ്പോർട്ട് വളരെ എളുപ്പത്തിൽ കിട്ടുന്ന വിധത്തിൽ ആണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഈ ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. തേനീച്ചപ്പെട്ടികൾക്ക് നമ്പറോ അക്ഷരങ്ങളോ കൃത്യമായി പെട്ടികളിൽ മാർക്കർ പേനയോ, പെയ്ൻ്റോ ഉപയോഗിച്ച് രേഖപ്പെടുത്തുക , രേഖപ്പെടുത്തുന്ന കാര്യങ്ങൾ കൃതമായി അപ്പിലും രേഖപ്പെടുത്തുക.

2. സമയ സമയമുള്ള പരിചരണം കൃത്യമായി അപ്പിൽ രേഖപ്പെടുത്തുക.
ഈ അപ്പ് ഉപയോഗിക്കേണ്ട വിധം താഴെ തരുന്ന വീഡിയോയുടെ Link ൽ നിന്നും കിട്ടുന്നതാണ്

ഈ ആപ്പിൻ്റെ സവിശേഷതകൾ
1. ഒരു കർഷകൻ എത്ര പെട്ടികൾ വേണമെങ്കിലും ഇതിൽ രേഖപ്പെടുത്താനാവും

2. Internet ഇല്ലാതയും അപ്പിൽ വിവരശേഖരണം സാധ്യമാണ്
3. QR code പെട്ടിയിൽ പതിപ്പിച്ച് വളരെ വേഗം വിവരശേഖരണം സാധ്യമാണ്
4. കോളനികളുടെ സമായ സമയ പരിചരണം, വളർച്ചാ നിരക്ക് എന്നിവ രേഖപ്പെടുത്താനാകും
5. തേനീച്ച പ്പെ ട്ടികളുടെ അവ വച്ചിരിരിക്കുന്ന സ്ഥലം എന്നിവ കൃത്യമായി േരഖപ്പെടുത്താനാകും
6. ഒരു തേനീച്ച കർഷകൻ്റെ വരവു ചിലവ് കണക്കുകൾ രേഖപ്പെടുത്താനും കൃഷി ലാഭകരമാണോ എന്ന് അറിയുവാനും സാധ്യമാണ്
7 തേനീച്ച കർഷകർക്ക് വേണ്ട എല്ലാ വിധ റിപ്പോർട്ടുകളും , പെട്ടികളുടെ എണ്ണം , തേനിൻ്റെ റിപ്പോർട്ട്, അരോഗ്യം, സ്ഥലങ്ങളുടെ റിപ്പോർട്ട് മുതലായവ ഈ ആപ്പിൽ നിന്നും ലഭ്യമാണ്

https://play.google.com/store/apps/details?id=com.bee.keepers

Posted on 2 Comments

PT Thampi, The honey man from Alakode  

Kerala Agri University KVK  news letter 

Sri, Thmapi, the man with an experience of 40  years in the field of bee keeping has several innovations to his same.

Innovative Methods in Apis Cerana and stingless  Bee Keeping

One of the main problems encountered in honey bee rearing is to make up for their food shortage during the rainy season. Farmers counter this shortage providing sugar solution to honey bee which entails opening of the cage many times. The multiple opening can lead to several problems. To tackle this Sri Thmapi, a bee farmer Alakode has comes out with a new design bee hive. This contains on its top a half inch hole which can be opened and closed. Through this hole a plastic tube connected to a feeding bottle is passed and sugar solution can thus be provided to the bees without opening the advantage that close to 300 bee  hives can be fed in a short span of 3 hours.

Sri. Thmapi has  also developed a stand for the bee made of PVC pipes which is durable, easy to handle, light weight and resistant to termites and ants. He has also discovered that Dombeya spectabilis , which produce abundant flowers is a favorite food of honey bees. The rubber board recognized Madhusree farms of Sri Thmapi, Which Produce And Market honey under the brand Madhusree Agmark A Grade

 

Posted on 2 Comments

Under the Mango Tree and CBRTI Pune Stingless Bee Training

Madhusree bee farm was glad to receive Under The Mango Tree members (Nikhil, Dhara, Manilal and Sanju) Retired Director of CBRTI Pune Dr. Daisy Thomas.

From left to right Nikhil,Manilal,Dhara,Sanju PT Thampi, Binu P.t and Dr. Daisy Thomas

Dr. Daisy Thomas is a resourceful and helpful person. The passion she has for bees and bee rearing is phenomenal.
She has been in contact with Madhusree bee farm for quite some time. Ever since she has visited us and understood about stingless bees, our communications has further strengthened.
It is then she decided she and her team members would love to learn about stingless bees and apis cerana indica.

Making of Stingless bee boxes and Apis Cerana Indica box

We arranged a training session specially for Dr. Daisy and Under the Mango Tree from Pune. They were here for 3 days on a stretch with intensive training on Stingless bee rearing.
We also did one complete day on how to make stingless bee boxes made from wooden and PVC boxes. Also we passed on the measurements so that bees can live in optimum temperatre and also they collect honey in a seprate chamber rather than with the broad. We also taught them how to catch wild stingless bee into new bee boxes, Colony division, Honey extraction, etc)

There are many different variations in rearing of Apis cerana indica as compared to Kerala and Pune. We shared a lot of practices and exchanged idea. This will mutually help each others.
We have been in touch with the team ever since.
It was recently that Mr. Martin Kunz from IBR visited and documented lot on the stingless bees and Apis cerena indica. Nikil and Under the Mango Tree were helpful in connecting us together. He has been doing a lot of good work with bee practices around the world. He also wants to try taking out Honey back to London.

Posted on Leave a comment

Online Honey Marketing  Techniques : A Session by Madhusree Honey Farm at EKNM Govt College Elerithatthu

Class on Online Honey Marketing

 

E.K N.M Govt College Elerithatthu Economic Association and P.G Day was inaugurated by Mr. BINU P.T , Madhusree Honey Farm Alakode.During the session he talk about online honey marketing in kerala,bee keeping in modern times and its promotion through social medias like what’s app, facebook,twitter,blog ,you tube etc., On this occasion there was a special lecturing on “Online Marketing And Search Engine Optimization”  by Mr. Anoop Rajan, owner www.naturalfarmerskerala.com

In the session he explained about how to buy honey  product online ,what are the back office works happening when you order an item etc.He also talk about google analytics for data analysis especially on time series analysis, trend,demographic,behavior etc.

The programme was presided over by Dr. K Karunakan,  Vice principal and Head  Of the Department  and felicitations  by Dr KP. Vipin Chandran  and Jain Thomas.

buy honey online, buy kerala forest honey, buy sting less bee honey online

 

Posted on 8 Comments

Stingless bee Training programme at Global Scientific Apiculture Centre , Bangalore

Global Scientific Research Foundation conducted a three day scientific bee keeping training  “ Apiculture for Sustainable Lively Hoods” with tag name of “ BEE HEALTHY , WEALTHY, ECO- FRIENDLY “ from December  13 – 15, 2017 .

In collaboration with Global Scientific Research Foundation and the Multi- Disciplinary Training Centre,   Khadi and Village Industries Commission , Bangalore , Madhusree Honey Farm gave training on Meliponi culture  especially,  Modern methods of Stingless bee Keeping. There were trainers and participants from parts of Karnataka and South India.

There were 50 trainees from different stream of society. The main aim of the programme   was to promote the conservation, study, improvement of Apis cerana and introduction of stingless bees throughout India.

Posted on 8 Comments

Chembu or Honey tree (Dombiya spectabilis)

Honey tree

Chembu or honey tree (dombiya spectabilis)

Botanical name: Dombeya spectabilis

Family: Malvaceae (Mallow family)

Synonyms: Assonia spectabilis

Flowering time : October – February

Why it’s called honey tree?

Mr P.T Thampi, a 40 years experienced beekeeper and trainer (MADHUSREE HONEY & BEE FARM) discovered that Dombeya spectabilis produces abundant flowers which is a favorite food for honey bees and rich with sources of pollen.

As per P.T Thampi’s view one single honey  tree can produce pollen and honey worth 10 to 12 box of Indian bee and nearly 20 box of stingless bee. He also observed that the bees are collecting pollen and honey from the dombeya tree throughout the day. The main speciality of this tree is that it has a long flowering time which starts from October to feb. During this time even a 3 year old single plant will have around 5000 -12,000 flowers every day and each of them consists of around 40 – 70 petals filled with honey and pollen.

 

honey tree

In Kerala division of bee colonies starts from sep – jan. During this period there maybe shortage of pollen and honey which compels bee keepers artificial sugar feeding which causes diseases like mite, thai sack brood virus etc.. Such situations can be avoided by planting honey trees in their land and thereby collecting enough honey even in off season.

Scientific details of Honey tree

Dombeya is a small tree with large maple-shaped leaves and dense heads of little pinkish white flowers. It differs from the Dombeya Wallichii in many respects. Firstly its flowers are lighter in color, not as pink as the Pink Ball. Secondly the stalks from which the flower bunches hang are much shorter than those in Pink Ball. Thirdly, and the most importantly, the leaves a very much lobed like a maple like, whereas in the Pink Ball, the leaves toothed and nicely heart-shaped. Leaves broadly circular, 2-7 cm long and broad, subscabrous on both sides, shallowly 3-lobed, serrate, nerves beneath rusty pubescent; petiole 2-5 cm long, downy. Inflorescence an axillary, elongated cyme; peduncle 3-7 cm long, downy. Flowers pinkish, 2-2.5 cm across; stalk 1.5-2 cm long, downy. Sepals linear-lanceolate, c. 1 cm long, c. 2-3 mm broad, pubescent outside. petals oblique-obovate, c. 1.5 cm long and broad, retuse. Carpels 5; ovary globose, villose. Capsule globose, pentagonal, c. 5 mm in diameter, villous. The plant is native to Madagascar, but widely grown as a large roadside shrub in Delhi. The name is in honor of Joseph Dombay, a French medical man and botanist who made extensive plant collections in Peru and Chile.

article written by: Binu P.T

Madhusree Honey Farm

Posted on 5 Comments

White Sting less Bees (വെള്ള ചെറുതേനീച്ച)

white stingless bees

തേനീച്ച ഇനങ്ങളിൽ ഏറ്റവും കുഞ്ഞന്മാരാണ് ചെറുതേ നീച്ചകൾ….. മറ്റിനം തേനീച്ചകളെ അപേക്ഷിച്ചു നോക്കിയാൽ ,ഇവറ്റകൾക്ക് കുത്തുവാനുള്ള വിഷമുള്ളുകൾ ഇല്ലെങ്കിലും കടിച്ചും അസഹൃപ്പെടുത്തിയും ശത്രുക്കളെ തുരത്തു വാനു ള്ള ഇവരുടെ കഴിവ് അപാരം ത
ന്നെ..! എന്നാൽ ഇക്കൂട്ടരിൽത്തന്നെ വളരെ വലിപ്പം കുറഞ്ഞ (സാധാരണ ചെറുതേനീച്ചയുടെ നാലിൽ ഒന്നേ വരൂ ) നാണം കുണുങ്ങികളായ ഒരു പറ്റം ചെറുതേനീച്ചകളുണ്ട് ……..ഇത്തിരി ക്കുഞ്ഞന്മാർ ….. ഇവരു ടെ തേൻ ഗോളങ്ങൾ ക്കും പൂമ്പൊടി അറകൾക്കും മെഴുകി നും (അരക്ക്) എല്ലാം വെളുത്ത നിറമാണ്… ചിറകുകൾക്ക് ഈയ്യക്കടലാസിന്റെ പോലുള്ള തിളങ്ങുന്ന നിറവും- എന്നാൽ ഉടലിന് ഇളം കറുപ്പുമാണ് ‘ശത്രുക്കളുടെ ആക്രമണമോ സാദ്ധ്യതയോ തിരിച്ചറിഞ്ഞാൽ കൂടിന്നുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്ന സ്വഭാവമാണിവയ്ക്ക് -നല്ല തെളിഞ്ഞ കാലാവസ്ഥയിൽ
മാത്രമേ പൂമ്പൊടിയും തേനും ശേഖ രിക്കാൻ ഇവർ പുറത്തിറങ്ങാറുള്ളു. തുടർച്ചയായ മഴയോ ശൈത്യമോ വന്നാൽ കൂടിന്റെ വാതായനംപൂർണ്ണമായും അടച്ച് പുറത്തിറങ്ങാതിരിക്കാൻ ഇവർക്കു കഴിയും – വളരെച്ചെറിയ പ്രവേശനക്കുഴലും കൂവീച്ചയേക്കാൾ അല്പം മാത്രം കൂടി
ഉടൽ വലിപ്പവും ഉള്ള ഇവരുടെ വാസ സ്ഥലം കണ്ടെത്തുകയെന്നത്ദുഷ്ക്കരമാണ് .മററു ചെറുതേ നീച്ച ക ളെപ്പോലെ ശത്രുക്കളെ കടിച്ചുതുരത്തുന്ന സ്വഭാവം ഇവർക്കുതിരേ യില്ല .അതുകൊണ്ടുതന്നെ
എണ്ണത്തിൽ ഏറെയൊന്നുമില്ലാത്ത ഇവരെ പ്രകോപിപ്പിച്ചു കൂടി നുള്ളിൽനിന്നും പുറത്തിറക്കി കുപ്പിയിൽ കയററുന്ന വിദ്യ ഒട്ടും വിജയപ്രദ മല്ല .പല്ലിമുട്ടയുടെ നിറമുള്ള ചെറുമുട്ടകൾ, – ഒന്നു തൊട്ടാൽ ചിതറുന്ന ഉതിർമണികൾ ….!മുട്ടകളെ താങ്ങി നിർത്തുന്ന ചെറു തൂണുകൾ വിരളം
പശിമയും കുറവ് – ഇതു കൊണ്ടൊക്കെത്തന്നെ ഇവരുടെ കോളനികൾശേഖരിക്കുകയെന്നത് സൂക്ഷ്മതയോടെ ചെയ്യേണ്ടതും ശ്രമകരവുമാ ണ് .വളരെക്കുറച്ചു മാത്രമേ ഉള്ളുവെങ്കിലും ഇവർ ശേഖരിച്ചിരിക്കുന്ന തേൻ അതിവിശിഷ്ടവുംഅമൂല്യവും ഔഷധ പ്രാധാന്യം ഏറിയതുമാണ് .ആയൂർവ്വേധത്തിൽ നേത്രചികിത്സയ്ക്ക് ഏറ്റവും ഉത്തമ മായതേനും ഇതു തന്നെ !
പ്രകൃതിയുടെ ദ്രാവക സ്വർണ്ണ മെന്നാണല്ലൊതേനിനെ വിവഷിക്കപ്പെടുന്നത് എന്നിരിക്കിലും അതിലും ഏറെ അതിവിശിഷ്ടമായ തേൻ … ഇത്തരിയേഉള്ളൂവെങ്കിലും – ശേഖരിച്ചു വയ്ക്കുന്ന – കടിക്കാത്ത – വെള്ളിച്ചിറകുള്ള _നാണം കുണുങ്ങികളായ ഈ കുഞ്ഞിത്തേനീച്ചകളെ ‘പൊന്നീച്ച ” എന്നു നാമകരണം ചെയ്താലും അതൊട്ടും തന്നെ അധികമാവുകയില്ല .മധുശ്രീ ഹണി ഫാമിൽ വിവിധയിനംകൂടുകളിലായി പന്ത്രണ്ടോളം ഇത്തരംതേനീച്ച കോളനികളെ സംരക്ഷിച്ചു വരുന്നു .അവയുടെ കൂടും മുട്ടയുംറാണിത്തേ നീച്ചയേയും ഫോട്ടോ കളിലും വീഡിയോയിലും കാണാവുന്നതാണ് .

ഇത്തിരിക്കുഞ്ഞൻ തേനീച്ച
പൊത്തിലിരിക്കും തേനീച്ച
പുത്തൻ പൂവിൽ വന്നെത്തി,
ചിത്തം നിറയെ  ത്തേനുണ്ണും…!
-തിരികേപ്പോരും നേരത്തമ്പോ
തിരുകും പൂമ്പൊടി കാലുറയിൽ …!വിരുതൻ കുഞ്ഞൻ തേനീച്ച
കരുതും കുഞ്ഞിന്നാഹാരം …

smallest stingless bees

bee entrance

പി.ടി.തമ്പി
മധുശ്രീ ഹണി ഫാം
ആലക്കോട്